തിരുവനന്തപുരമാണ് രാജ്യതലസ്ഥാനമെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്, തോന്നിയതു പോലെ ഭരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ല, സഭകളോട് മര്യാദയ്ക്ക് ഇടപെട്ടാൽ മുഖ്യമന്ത്രിയ്ക്ക് നല്ലതാണ്, ഓര്‍ത്തഡോക്സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ല, മുഖ്യമന്ത്രിയുടേത് ഭരണകൂടഫാസിസമാണന്നും കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും മെത്രാപ്പോലീത്ത.

തിരുവനന്തപുരം / തിരുവനന്തപുരമാണ് രാജ്യതലസ്ഥാനമെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്. സുപ്രീം കോടതിയുടെ തീരുമാനം ചര്‍ച്ചയിലൂടെ മറികടക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. ഓര്‍ത്തഡോക്സ് സഭാ വൈദികനെ പൊതുവേദിയിൽ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ രംഗത്ത് വന്നു. പിണറായി വിജയനെ കാണുന്നത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായിട്ടാണെന്നും ആ ബഹുമാനം കിട്ടണമെങ്കിൽ ആ രീതിയിൽ ഇടപെടണമെന്നും ഓര്‍ത്തഡോക്സ് സഭാ മാധ്യമവിഭാഗം തലവൻ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കുന്നു. “അവസരം കിട്ടിയാൽ ഏകാധിപത്യം നടത്തുന്നവരാണ് കേരളത്തിലുള്ളത്. അതിവിടെ നടക്കില്ല. മതവര്‍ഗീയതയെക്കാള്‍ ഭീകരമായ ഫാസിസമാണ് കേരളത്തിൽ നടക്കുന്നത്. അത് തിരുത്തിയില്ലെങ്കിൽ ജനം തിരുത്തും.” മെത്രാപ്പോലീത്ത പറഞ്ഞതായി ഒരു മലയാള പത്രം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ആദരീണയനെന്ന് വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതന്നും മെത്രാപ്പോലീത്ത പറഞ്ഞിട്ടുണ്ട്.
ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ വഴക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാക്കോബായ വിഭാഗത്തിൻ്റെ പക്ഷം ചേരുകയാണ്. ഇത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയുടേത് ഭരണകൂടഫാസിസമാണന്നും കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത വ്യക്തമാക്കുന്നു. മുഖ്യമന്ത്രി കാണിക്കുന്നത് ജനാധിപത്യ മര്യാദകളല്ലെന്നാണ് ഓര്‍ത്തഡോക്സ് സഭ വിമർശിച്ചിരിക്കുന്നത്. തോന്നിയതു പോലെ ഭരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ല. സഭകളോട് മര്യാദയ്ക്ക് ഇടപെട്ടാൽ മുഖ്യമന്ത്രിയ്ക്ക് നല്ലതാണെന്നും മെത്രാപ്പോലീത്ത പറഞ്ഞിട്ടുണ്ട്. നീതിന്യായ കോടതികള്‍ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിക്കാൻ ഓര്‍ത്തഡോക്സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്നും മുഖ്യമന്ത്രി തെറ്റു തിരുത്തണമെന്നും മെത്രപൊലീത്ത ആവശ്യപ്പെട്ടുണ്ട്. സഭ പള്ളി പിടിക്കാൻ പോയിട്ടില്ലെന്നും നിയമം നടപ്പാക്കാൻ റവന്യൂ അധികാരികള്‍ പള്ളികള്‍ ഒഴിപ്പിച്ചെടുത്ത് നല്‍കിയതാണെന്നും മെത്രപൊലീത്ത ഓർമ്മപ്പെടുത്തുന്നു.
യാക്കോബായ വിശ്വാസികളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടഞ്ഞ ഓര്‍ത്തഡോക്സ് വിഭാഗത്തിൻ്റെ നടപടികൾ മുഖ്യമന്ത്രി പൊതുവേദിയിൽ ചോദ്യം ചെയ്ത സംഭവം ആണ് വിവാദമായിരിക്കുന്നത്. ഒരു ഓര്‍ത്തഡോക്സ് വൈദികൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ മറുപടിക്ക് പിറകെയാണ് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയുടെ രൂക്ഷമായ പ്രതികരണം ഉണ്ടായിരിക്കുന്നത്. തിരുവസ്ത്രം ധരിച്ചുകൊണ്ട് മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചതാണ് പ്രശ്നമായത്. മുഖ്യമന്ത്രിയുടെ വാക്കുകളെ പിന്തുണച്ച് യാക്കോബായ വിഭാഗം രംഗത്തു വന്നതും പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിച്ചു.
മലങ്കര സഭാവഴക്ക് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയ്ക്കെതിര ഓര്‍ത്തഡോക്സ് വിഭാഗം തിരിഞൊട്ടിരിക്കുന്നത്. ഇതിനിടെ, മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരൻ പിള്ളയുടെയും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ്റെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി മോദി നടത്തുന്ന ഇടപെടലുകളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നതുമാണ്. പ്രധാനമനത്രി സഭാവഴക്ക് തീര്‍ക്കാൻ ഇടപെടുന്നതല്ലെന്നും, ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞിട്ടുണ്ട്.
പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കുന്നത് സര്‍ക്കാരിൻ്റെ ദാക്ഷിണ്യമല്ല. ആര്‍ക്കു വേണമെങ്കിലും പള്ളിയിൽ വരാം. എന്നാൽ ശുശ്രൂഷകള്‍ നടത്താൻ മലങ്കര മെത്രാപ്പോലീത്തയുടെ അനുമതി വേണം. മെത്രപൊലീത്ത പറഞ്ഞിട്ടുണ്ട്.