ഭീമമായ നഷ്ടം: സിനിമ ഹാളുകൾകൾ തുറക്കാൻ അനുവദിക്കണമെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ

ലോക് ഡൗണിൽ ഏറ്റവുമധികം തിരിച്ചടി നേരിട്ട വിഭാഗമാണ് തിയേറ്റർ ഉടമകൾ. അൺലോക്ക് നാലാം ഘട്ടത്തിൽ ഓഡിറ്റോറിയങ്ങൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി ലഭിച്ചപ്പോൾ തിയേറ്ററുകളുടെ കാര്യത്തിൽ ഇപ്പഴും വ്യക്തത വന്നിട്ടില്ല. വിദേശ രാജ്യങ്ങളിലേത് പോലെ നിയന്ത്രണങ്ങളോടെ തിയേറ്ററുകൾക്ക് അനുമതി നൽകാം എന്ന് ചർച്ച വന്നിരുന്നെങ്കിലും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ്
സിനിമാ ഹാളുകൾ തുറക്കാൻ അനുമതി
നൽകണമെന്നാവശ്യപ്പെട്ട് മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷൻ സർക്കാരിനെ സമീപിച്ചത്.കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ മൾട്ടിപ്ലക്സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു.
നേരിട്ട് ഒരുലക്ഷം പേർക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേർക്കും തൊഴിൽ നഷ്ടമായതായി അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വൻതോതിൽ തൊഴിൽനഷ്ടമുണ്ടായെന്നും പിവിആർ, ഇനോക്സ്, സിനെപോളിസ് തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകൾ ഉൾപ്പടെയുള്ള അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി. മൾട്ടിപ്ലക്സുകളിലെ 10,000 സ്കീനുകളാണ് അടഞ്ഞുകിടക്കുന്നത്.
കേരളത്തിലെ ചെറുകിട തിയേറ്ററുകളുടെ കാര്യവും വ്യത്യസ്തമല്ല. ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് ആൾക്കാരാണ് ഈ രംഗത്തുള്ളത്. ഇവർക്ക് പ്രത്യേകം സംഘടനകളോ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടുമില്ല. തുഛമായ വേതനത്തിൽ ജോലി ചെയ്തിരുന്ന പലർക്കും അത് കൂടി ഇല്ലാതായതോടെ പട്ടിണിയുടെ വക്കിലെത്തിയ നിലയാണ്. ഇതിനിടയിൽ ഭീമമായ നഷ്ടം സഹിക്കാനാവാതെ നിരവധി എ ക്ലാസ് തിയേറ്ററുകൾ ഉൾപ്പടെ പൊളിച്ചുമാറ്റി വ്യവസായം തന്നെ ഉപേക്ഷിക്കുകയുമാണ്.
റിലീസിനൊരുങ്ങി മലയാളത്തിൽ മാത്രം 100 ഓളം ചിത്രങ്ങളാണ് അണിയറയിലുള്ളത്. മോഹൻ ലാലിൻ്റെ കുഞ്ഞാലി മരക്കാർ, മമ്മുട്ടിയുടെ ദ പ്രീസ്റ്റ് , ഫഹദ് ഫാസിലിൻ്റെ മാലിക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങക്കൊപ്പം മറ്റ് ചിത്രങ്ങളും തിയേറ്ററിൻ്റെ മടങ്ങിവരവും കാത്തിരിക്കുകയാണ്. ചില നിർമ്മാതാക്കാൾ നഷ്ടം കണക്കിലെടുത്ത് ഓൺലൈൻ പ്ലാറ്റ്ഫോമിനെ ആശ്രയിച്ചു കഴിഞ്ഞു. മലയാളത്തിൽ മാത്രം 4 ചിത്രങ്ങളാണ് ഇതിനോടകം ഓൺ ലൈനിൽ നേരിട്ട് റിലീസ് ചെയ്തത്. ഏതാനും ചിത്രങ്ങൾ കൂടി നിലവിൽ ഓൺ ലൈൻ റിലീസിന് തീരുമാനമായി
ക്കഴിഞ്ഞു. തിയേറ്റർ അടച്ചിടൽ അനന്തമായി തുടർന്നാൽ മറ്റു ചിത്രങ്ങളുടെ അണിയറ പ്രവർത്തകർക്കും ഇതേ രീതി ആശ്രയിക്കേണ്ടി വരും. ഇതര ഭാഷകളിലും സ്ഥിതി വ്യത്യസ്തമല്ല.
അതിനിടെ ബോളീവുഡിൽനിന്നുള്ള നിരവധി
താരങ്ങളും തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അൺലോക്ക് സിനേമ, സേവ് ജോബ്സ് തുടങ്ങിയ ഹാഷ് ടാഗുകളിൽ താരങ്ങൾ പ്രചാരണം നടത്തുന്നുണ്ട്.