Latest NewsLocal NewsNationalNewsTechWorld

ചൈനക്കും പാകിസ്ഥാനും ഇനി നെഞ്ചിടിപ്പ് കൂടും.., ഫ്രാൻസിൽ നിന്ന് പോർമുഖത്തെ കാട്ടാളന്മാരായ റഫാല്‍ പോര്‍വിമാനങ്ങള്‍ വരുന്നു, ഈ കാട്ടാളന്മാർക്ക് ഒരൽപം കൂടി എരിവും, പുളിപ്പുമൊക്കെ നൽകി ഇന്ത്യ വീര്യം കൂട്ടും, അതിശക്തപ്രഹരശേഷിയുള്ള ഹാമര്‍ മിസൈലുകള്‍ കൂടി ഉള്‍പ്പെടുത്തി മികവുറ്റതാക്കും.

പോർമുഖത്തെ മനസാക്ഷിയില്ലാത്ത കാട്ടാളന്മാരാണ്‌ റഫാല്‍ പോര്‍വിമാനങ്ങള്‍. ചൈനയുമായുള്ള സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ വ്യോമസേനക്ക് കരുത്ത് പകരാൻ ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന ഈ കാട്ടാളന്മാർക്ക് ഒരൽപം കൂടി എരിവും,പുളിപ്പുമൊക്കെ നൽകി ഇന്ത്യ വീര്യം കൂട്ടാൻ തീരുമാനിച്ചിരിക്കുന്നു. ഫ്രാൻസിൽ നിന്നെത്തുന്ന റഫാല്‍ പോര്‍വിമാനങ്ങളിൽ അതിശക്തപ്രഹരശേഷിയുള്ള ഹാമര്‍ മിസൈലുകള്‍ കൂടി ഉള്‍പ്പെടുത്തി മികവുറ്റതാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

പോര്‍വിമാനങ്ങളിൽ നിന്ന് തൊടുത്ത് അറുപത് മുതൽ എഴുപത് കിലോമീറ്റര്‍ വരെ ദൂരത്തുള്ള ശത്രുലക്ഷ്യങ്ങള്‍ തകര്‍ത്തുതരി പ്പണമാക്കാന്‍ ശേഷിയുള്ള ഹാമര്‍ മിസൈലുകളാണ് ഇന്ത്യ റഫാലുകളിൽ സ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ മിസൈല്‍ നല്‍കാമെന്നും, ഫ്രാന്‍സ് ഇന്ത്യക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഫ്രാന്‍സില്‍നിന്നു തന്നെ വാങ്ങുന്ന റഫാല്‍ പോര്‍വിമാനങ്ങളിലാവും ഫീകര മിസൈലുകൾ സജ്ജമാക്കുക. മറ്റു രാജ്യങ്ങള്‍ക്കു നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന മിസൈലുകള്‍ ഇന്ത്യയുടെ അടിയന്തര സാഹചര്യം പരിഗണിച്ച് നല്‍കാനാണ് ഫ്രാന്‍സ് ശ്രമിച്ചു വരുന്നത്.
ഹാമര്‍ മിസൈലുകൾ വായുവില്‍നിന്ന് ഭൂമിയിലേക്കു തൊടുക്കാവുന്ന മധ്യദൂര മിസൈലുകളാണ്. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി രൂപകല്‍പന ചെയ്തതാണിവ. മൂന്നു മീറ്റര്‍ നീളവും 330 കിലോ ഭാരവുമാണ് ഈ മിസൈലുകൾക്ക് ഉള്ളത്. ഹാമര്‍ എത്തുന്നതോടെ ഏതു കഠിനമായ ഭൂപ്രദേശത്തുമുള്ള ശത്രു ബങ്കറുകളും പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ഇന്ത്യൻ വ്യോമ സേനക്ക് കഴിയും. കിഴക്കന്‍ ലഡാക്ക് ഉള്‍പ്പെടെ പര്‍വതമേഖലകളില്‍ തമ്പടിക്കുന്ന ശത്രുസൈന്യത്തെയും ഭീകരരെയും തുരത്താന്‍ ഇന്ത്യന്‍ സേനയ്ക്കു ഹാമര്‍ മിസൈലുകള്‍ കരുത്താകുമെന്നാണു പ്രതിരോധ വിദഗ്ധര്‍ അവകാശപ്പെടുന്നത്.

ജൂലൈ 29-ന് ഫ്രാന്‍സില്‍നിന്ന് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാർ, അഞ്ച് റഫാല്‍ പോര്‍വിമാനങ്ങളുമായി ഇന്ത്യൻ മണ്ണിലേക്ക് പറന്നിറങ്ങും. മേയില്‍ എത്തേണ്ടിയിരുന്ന വിമാനങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടു മാസം വൈകിയത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി കരാറിലേര്‍പ്പെടാന്‍ മുന്‍കൈ എടുത്ത വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയയുടെ ബഹുമാനാര്‍ഥം റാഫേൽ വിമാനത്തില്‍ ആര്‍ബി എന്നു രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലേക്കുള്ള പറക്കലിനിടയില്‍ ഇന്ധനം നിറയ്ക്കാന്‍ ഫ്രഞ്ച് വ്യോമസേനാ ടാങ്കര്‍ വിമാനം അനുഗമിക്കുന്നുണ്ട്. ഇസ്രയേലിന്റെയോ ഗ്രീസിന്റെയോ ആകാശത്തുവച്ചാവും ഇന്ധനം നിറക്കൽ നടക്കുക. മോദി സര്‍ക്കാര്‍ മൂന്നു സേനാവിഭാഗങ്ങള്‍ക്കും അത്യാവശ്യമുള്ള ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണു വ്യോമസേന ഹാമര്‍ മിസൈലുകള്‍ ഉടന്‍ സ്വന്തമാക്കാന്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button