മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചു, ബാഗ് പരിശോധന തടയാന്‍ മൂന്നു തവണ വിളിച്ചു, സര്‍ക്കാറിലെ ഉന്നത പദവി ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായിരിക്കെ എം ശിവശങ്കരന്‍ യു എ ഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗ് പരിശോധന തടയാന്‍ ശ്രമിച്ചതായും ഇതിലൂടെ സര്‍ക്കാറിലെ ഉന്നത പദവി ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ്. മൂന്ന് തവണയാണ് ശിവശങ്കരന്‍ കസ്റ്റംസിലേക്ക് വിളിച്ചത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറെയാണ് ശിവശങ്കരന്‍ മൂന്ന് തവണയും വിളിച്ചത്. ആദ്യ കോള്‍ മുന്നര മിനിറ്റ് ആയിരുന്നെന്നും കേസ് അട്ടിമറിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചതിനുള്ള ഡിജിറ്റല്‍ തെളിവാണിതെന്നും കസ്റ്റംസ് പറഞ്ഞു.
കസ്റ്റംസിനെ വിളിച്ച ശിവശങ്കരന്‍ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാന്‍ ശ്രമിച്ചതായും ഇതിലൂടെ സര്‍ക്കാറിലെ ഉന്നത പദവി ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ് പറയുന്നുണ്ട്. ശിവശങ്കരനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉടന്‍ അനുമതി തേടും. ഫോണ്‍കോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.സ്വപ്നക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ശനിയാഴ്ച നടന്ന റെയ്ഡില്‍ ആണ് നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുള്ളത്.
ആരോപണങ്ങളെ തുടര്‍ന്ന് എം ശിവശങ്കരനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സർക്കാർ നീക്കം ചെയ്തിരുന്നു. ഇതിനു പിറകെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്ന ശിവരാമന്റെ ഫയലുകളും , മറ്റും പെട്ടെന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ ശിവശങ്കരനെതിരെ ഇനിയും നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. ചീഫ് സെക്രട്ടറിക്ക് ഒരു വര്‍ഷത്തെ അവധി അപേക്ഷ നല്‍കി സർക്കാർ സർക്കാർ ശമ്പളത്തിൽ ശിവശങ്കരന്‍ കഴിയുന്നതിലും ആരോപണങ്ങൾ ഉണ്ടായിരിക്കെയാണ്, കസ്റ്റംസിന്റെ ഈ നീക്കം. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങാതിരിക്കുന്നതിൽ മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധമാണ് എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം, സ്വര്‍ണകടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍റ് ചെയ്തു. 14 ദിവസത്തേക്കാണ് എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്തത്. ഇരുവരെയും തൃശൂര്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്‍റെ തിരുവനന്തപുരം തിരുവല്ലത്തെ വീട്ടിലെത്തിയ എന്‍.ഐ.എ സംഘം പ്രാഥമിക വിവര ശേഖരണം നടത്തി. അയല്‍വാസികളില്‍ നിന്നുമാണ് വിവരങ്ങള്‍ ആരാഞ്ഞത്. മറ്റൊരു പ്രധാനകണ്ണിയായ പെരിന്തല്‍മണ്ണ സ്വദേശി റമീസ് ഞായറാഴ്ച രാവിലെയാണ് പിടിയിലായത്. ഇയാള്‍ മുമ്പും കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയാണ്. റമീസിന്‍റെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.