DeathKerala NewsLatest NewsNationalNews
പെട്ടിമുടി ഉരുൾ പൊട്ടലിൽ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

മുന്നാറിലെ പെട്ടിമുടി ഉരുൾ പൊട്ടലിൽ മണ്ണിടിച്ചിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ചൊവ്വാഴ്ച തിരച്ചിലിൽ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ കണ്ടെത്തപ്പെട്ട മൃതദേഹങ്ങളുടെ എണ്ണം ഇതോടെ 51 ആയി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇനി 20 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുക്കാനുണ്ട്. പെട്ടിമുടിയിൽ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിലാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്. ഇനി കണ്ടെത്താനുള്ളവരിലേറെയും കുട്ടികളാണ്. ദുരന്തം നടന്ന് അഞ്ച് ദിവസം കഴിഞ്ഞത് കൊണ്ട് കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത നിലയിലായി.