മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് വലിയ സ്വാധീനം, ശിവശങ്കറുമായി അടുത്ത ബന്ധം.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നടതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ഉണ്ടായിരുന്നതായും,സ്വപ്നക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും എൻ.ഐ.എ യുടെ വെളിപ്പെടുത്തൽ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ, സ്വപ്നയുടെ ജാമ്യഅപേക്ഷയിൽ വാദം കേൾക്കവേ കോടതിയെ അറിയിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടക്കാത്ത അവസ്ഥയായിരുന്നെന്നു എൻ.ഐ.എ കോടതിയിൽ പറഞ്ഞു.
കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജിയിൽ അന്തിമ വാദം നടക്കുകയാണ്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്‌വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സിബിഐ പരിശോധിച്ചുവരുകയാണ്. എയർ പോർട്ട് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ഉണ്ടെന്ന ചില കേന്ദ്രങ്ങളിൽ നിന്നുള്ള ആരോപങ്ങളെ തുടർന്നാണിത്. സിബിഐ ഇത് സ്ഥിരീകരിച്ചിട്ടില്ല. സിബിഐയുടെ നിയമം അനുസരിച്ച് കേന്ദ്രസർക്കാർ ഏജൻസികൾ അന്വേഷിക്കേണ്ട കേസിൽ കേന്ദ്ര സർക്കാറിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥർ വഴിവിട്ട സാഹായങ്ങളോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിന് അവർക്ക് അധികാരമുണ്ട്. സ്വർണക്കടത്ത് കേസ് ആദായ നികുതി വകുപ്പും അന്വേഷിക്കുകയാണ്. പ്രതി സ്വപ്‌ന സുരേഷിന്റെ കൈവശം കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം ഉണ്ടായത്. സ്വപ്‌ന ആദായ നികുതി അടച്ചിരുന്നില്ലെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇത് പ്രത്യേക എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹിം എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടികളും എൻഐഎ തുടങ്ങി. ബുധനാഴ്ച ഇവരെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. റമീസുമായി അടുത്ത ബന്ധമുള്ളവരാണിവർ. ഇതിൽ മുഹമ്മദ് അലി കൈവെട്ടു കേസിൽ പ്രതിയായിരുന്നു.
എൻഐഎ സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. ഹെതർ ഫ്‌ളാറ്റിലും രണ്ട് ഹോട്ടലുകളിലും എൻഐഎ പരിശോധനകൽ നടത്തുകയാണ്.