ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു.

ഇന്ത്യയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. 69,239 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ആറു മാസം പിന്നിടുമ്പോൾ 30.44 ലക്ഷം ആളുകളിൽ വൈറസ് ബാധയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതോടൊപ്പം രാജ്യത്ത് മരണസംഖ്യയിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ മാത്രം 912 പേരാണ് കോവിഡ് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ ഇന്ത്യയിൽ 56,706 ആയി. കോവിഡ് ബാധിച്ച 22,80,567 പേർ രോഗമുക്തി നേടിയപ്പോൾ 7,07,668 പേർ ചികിത്സയിലാണ്. ഇവരിൽ നില ഗുരുതരമായി തുടരുന്ന നിരവധി പേരും ഉൾപ്പെടുന്നു
ലോകത്താകമാനം പടർന്ന് പിടിച്ച കോവിഡ് 19 ഇതിനോടകം 2.34 കോടി ജനങ്ങളിലാണ് സ്ഥിരീകരിക്കപ്പെട്ടത്. 58.41 ലക്ഷം പേരെ ബാധിച്ച അമേരിക്കയാണ് കോവിഡ് കേസുകളിൽ മുന്നിൽ നിൽക്കുന്ന രാജ്യം. ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും കോവിഡിന്റെ വലിയ ആഘാതം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിലും മരണസംഖ്യ ഉയർന്നുകൊണ്ട് തന്നെയിരിക്കുന്നു. 8.08 ലക്ഷം പേർ ലോകത്താകമാനം കോവിഡ് ബാധിതരായി മരണപ്പെട്ടത്. മരണനിരക്കിലും മുന്നിൽ അമേരിക്ക തന്നെ. 1.80 ലക്ഷം പേരാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് ബാധിതരായി മരണപ്പെട്ടത്. 974 പുതിയ മരണങ്ങളാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഇന്ത്യയാണ്
എന്നാൽ റിക്കവറി നിരക്ക് 74.90 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.86 ശതമാനമാണ്. 7.07 ലക്ഷത്തിലേറെ പേരാണ് ഇപ്പോൾ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. എട്ടു ലക്ഷത്തിലേറെ സാംപിളുകൾ ശനിയാഴ്ച പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി. വെള്ളിയാഴ്ച പത്തു ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചിരുന്നു.
14,492 പേർക്കാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം കേസുകൾ 6.71 ലക്ഷം കടന്നു. മൊത്തം മരണം 21,995 ആയിട്ടുണ്ട്. 297 പേരാണ് അവസാന 24 മണിക്കൂറിൽ മരിച്ചത്. തമിഴ്നാട്ടിൽ 5,980 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം വൈറസ്ബാധിതർ 3.73 ലക്ഷത്തിലേറെയായി. 80 പേർ കൂടി മരിച്ച തമിഴകത്ത് മൊത്തം മരണം 6420. ആന്ധ്രയിലെ മൊത്തം കേസുകൾ 3.45,216 ആണ്. 2.52 ലക്ഷത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ട്. 3189 പേർ ഇതുവരെ മരിച്ചു.
കർണാടകയിൽ 7330 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം കേസുകൾ 2.70 ലക്ഷം മറികടന്നിരിക്കുകയാണ്. 93 മരണം കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 4615 ആയിട്ടുണ്ട്. 2979 പുതിയ കേസുകൾ കണ്ടെത്തിയ ബംഗളൂരു അർബനിൽ രോഗവ്യാപനത്തിന് ശമനമായിട്ടില്ല. 28 പേരാണ് ഈ പ്രദേശത്ത് 24 മണിക്കൂറിനിടെ മരിച്ചത്.
ഉത്തർപ്രദേശിൽ മൊത്തം കേസുകൾ 1.82 ലക്ഷമായിട്ടുണ്ട്. 2,867 പേരാണ് ഇതുവരെ മരിച്ചത്. ഡൽഹിയിലെ മൊത്തം കേസുകൾ 1.60 ലക്ഷം കടന്നു. 4,284 പേർ ഇതുവരെ മരിച്ചു. പശ്ചിമ ബംഗാളിൽ മൊത്തം കേസുകൾ 1.35 ലക്ഷമാണ്. 3200ലേറെ പുതിയ കേസുകൾ അവസാന 24 മണിക്കൂറിലും റിപ്പോർട്ട് ചെയ്തു സംസ്ഥാനത്ത്. മരണസംഖ്യ 2737 ആയി ഉയർന്നു. അവസാന 24 മണിക്കൂറിൽ മരിച്ചത് 48 പേർ.ബിഹാറിൽ 1.19 ലക്ഷം കേസുകളും 601 മരണവുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. തെലങ്കാനയിൽ 1.01 ലക്ഷം കേസുകളുണ്ട്. 744 പേരാണു സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.
കേരളത്തിലും പ്രതിദിന കണക്ക് വർധിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000 കടന്നു. ശനിയാഴ്ച 2172 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 1964 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 മരണവും കോവിഡ് മൂലം റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 1292 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കേരളത്തിൽ അടുത്ത മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ നൽകിയിരുന്നു. വൻതോതിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി, എന്നാൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സംസ്ഥാനം ശക്തമാണെന്നും വ്യക്തമാക്കി. സെപ്റ്റംബർ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം.