

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് കുതിക്കുന്നു. 7,988,615 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.ലോകത്ത് ചികിത്സയിൽ കഴിയുന്ന 3,445,649 രോഗികളിൽ 54,122 പേരുടെ നില ഗുരുതരമാണ്. അമേരിക്കയിലും ബ്രസീലിലും രോഗം ഭീതി പരത്തി പടരുകയാണ്.
24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598ഉം അമേരിക്കയിൽ 326ഉം പേർ കൂടി മരിച്ചു. ലോകത്താകെ നാളിതുവരെ 435,446 പേര്‍ മരണപ്പെട്ടപ്പോള്‍ 4,107,520 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 പേർക്കും, റഷ്യയില്‍ 528,964 പേർക്കും, രോഗം പിടിപെട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(117,853) മരണപ്പെട്ടത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി. എന്നാല്‍ യൂറോപ്പില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ ഇടിവുണ്ടായത് ആശ്വാസമാണ്. അതേസമയം ഇന്ത്യയില്‍ തുടര്‍ച്ചയായ ദിനവും പതിനൊന്നായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് വേള്‍ഡോ മീറ്ററിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക കണക്ക് കേന്ദ്രം പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ ഒമ്പതിനായിരത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്.
Post Your Comments