പനമ്പിള്ളി നഗറിലെ വീസ തട്ടിപ്പ് സംഘം 292 പേരില്‍ നിന്നായി 4.5 കോടി തട്ടി.

കൊച്ചി/ പനമ്പിള്ളി നഗറിലെ വീസ തട്ടിപ്പുകേസിലെ പ്രതികൾക്കെ തിരെ കൂടുതൽ പേര് പരാതിയുമായി രംഗത്ത്. ഗള്‍ഫ് നാടുകളിലെ നഴ്സിങ്, ഓയില്‍ കമ്പനി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് 292 പേരില്‍ നിന്നായി 4.5 കോടി രൂപ വീസ തട്ടിപ്പു സംഘം തട്ടിയെടു ത്തതെന്നാണ് ഇതുവരെയുള്ള വിവരം. 50,000 മുതല്‍ പത്തു ലക്ഷം വരെയാണ് പലര്‍ക്കും നഷ്ടപ്പെട്ടത്. അറസ്റ്റ് വിവരമറിഞ്ഞ് കൂടുത ല്‍പേര്‍ പരാതിയുമായി രംഗത്ത് എത്തുകയാണ്. ജോര്‍ജ് ഇന്റര്‍നാ ഷനല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ 4.5 കോടി രൂപ തട്ടിയെടുത്തു വെന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളുടെ തെളിവെടുപ്പ് നടക്കുകയാണ്. പനമ്പിള്ളി നഗറിലെ ജോര്‍ജ് ഇന്റര്‍നാഷനല്‍ എന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആദര്‍ശന്‍ ജോസ്, വിന്‍സെന്റ് മാത്യു, പ്രിന്‍സി ജോണ്‍ എന്നിവരെയാണ് തൃക്കാക്കര അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്യുന്നത്. തെളിവെടുപ്പിനായി കസ്റ്റഡിയില്‍വാങ്ങിയ പ്രതികളെ തൃക്കാക്കര അസി. കമ്മിഷണര്‍ ഓഫിസിൽ കൊണ്ട് വന്നു ചോദ്യം ചെയ്യുകയുണ്ടായി. ഉദ്യോഗാ ര്‍ഥികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ സ്ഥാപന നടത്തിപ്പുകാര്‍ മുങ്ങുകയായിരുന്നു. ഒളിവില്‍ പോയ തട്ടിപ്പുകാര്‍ കാറില്‍ മാസ്ക് വില്‍പന നടത്തി വരവെയാണ് പിടിയിലാവുന്നത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ അനീഷ് ജോസിനെ കുവൈത്തിൽനിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുകയാണ്. ഇതിനിടെ കേസില്‍ ആദ്യം അറസ്റ്റിലായ ജോര്‍ജ് ടി.ജോസ് ജാമ്യത്തിലിറങ്ങി മുങ്ങിയിരിക്കുകയാ ണെന്നാണ് പോലീസ് പറയുന്നത്.