CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

ഇ ഡി യുടെ സമൻസിന് സ്റ്റേ ഇല്ല, രവീന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും.

കൊച്ചി / എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിൽ മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെ ഇടക്കാല സ്റ്റേ എന്ന ആവശ്യം അനുവദിച്ചില്ല. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി ഇന്നു വിധിപറയും. സ്വർണക്കടത്തിൽ ഇ.ഡി രജിസ്റ്റർചെയ്ത കള്ളപ്പണക്കേസുകളിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നതാണ്. തുടർന്നു രവീന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇ ഡി മൂന്നു തവണ നോട്ടീസ് നല്കിയപ്പോഴും രവീന്ദ്രൻ ഹാജരായിരുന്നില്ല. ആദ്യം കോവിഡ് ബാധയെന്നു പറഞ്ഞു മറുപടി നൽകി. രണ്ടാമത് കോവിഡിന് ശേഷമുള്ള ചികിത്സയെന്നു പറഞ്ഞു. പിന്നീന് പിടലിവേദനയെന്നു പറഞ്ഞു. നാലാമത്തെ നോട്ടീസ് കിട്ടുമ്പോൾ ഉടൻ സ്റ്റേയ്ക്കായി കോടതിയെ സമീപിച്ചു.

സമൻസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ടെങ്കിലും നീതിപൂർവമായി ഇതു വിനിയോഗിക്കുമെന്ന് കരുതുന്നില്ല എന്നാണു രവീദ്രന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. 18 – 20 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടെന്നും, ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും, പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും പോലെ മണിക്കൂറുകൾ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും ഒക്കെ ആവശ്യപ്പെടുന്നു. രോഗാവസ്ഥ കണക്കിലെടുക്കണം. ഇ.ഡിയുടെ മൂന്നു നോട്ടീസുകളിലും മറുപടി നൽകിയിരുന്നു. കൊവിഡ് മൂലമാണ് ഹാജരാകാതിരുന്നത്. രോഗം കണക്കിലെടുക്കാതെ തുടർച്ചയായി സമൻസ് നൽകിയതിലും ആശങ്കയുണ്ട്. രവീന്ദ്രന്റെ അഭിഭാഷകൻ പറഞ്ഞു.

സമൻസ് നൽകാൻ ഇ.ഡിയുടെ അസി. ഡയറക്ടർ മുതലുള്ള ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്. നാലുതവണ സമൻസ് നൽകി സമയം അനുവദിച്ചെങ്കിലും സഹകരിക്കുന്നില്ല. ഹർജി അപക്വമാണ്. നിയമപരമായി നിലനിൽക്കില്ല. ഇൗ ഘട്ടത്തിൽ കോടതിയെ സമീപിക്കാൻ ഹർജിക്കാരന് കഴിയില്ലെന്നും ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കാനാവില്ലെന്നും അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു. ഇ.ഡി അധികാരം നീതിപൂർവം വിനിയോഗിക്കില്ലെന്ന് എങ്ങനെ പറയും? എന്നാണു രവീന്ദ്രനോട് ഹൈക്കോടതി ചോദിച്ചത്. മൂന്നു നാലു സമൻസ് നൽകിയതുകൊണ്ട് ഇങ്ങനെ ആരോപിക്കാൻ കഴിയുമോ? ഓരോതവണയും ഹാജരാകാൻ സമയം നീട്ടിനൽകിയില്ലേ? എന്നും കോടതി രവീന്ദ്രനോട് ചോദിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button