ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍ അന്തരിച്ചു.

ലോസ് ആഞ്ചലസ് / ഏഴു പതിറ്റാണ്ടു കാലമായി ഹോളിവുഡിൽ നിറഞ്ഞുനിന്ന നടി ക്ലോറിസ് ലീച്ച്മാന്‍ (94) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. കലിഫോര്ണയയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ ഹോളിവുഡിൽ തിളങ്ങിയ ക്ലോറിസ് ലീച്ച്മാൻ1947ല്‍ പുറത്തിറങ്ങിയ കാര്‍നേജി ഹാള്‍ എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിൽ തുടക്കം കുറിക്കുന്നത്. ദ ലാസ്റ്റ് പിക്ചര്‍ ഷോ, യെസ്റ്റര്‍ഡേ, എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, എക്സ്പെക്ടിംഗ് മേരി, യു എഗൈന്‍, ദ വിമണ്‍ തുടങ്ങിയവയാണ് ക്ലോറിസ് ലീച്ച്മാന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. നിരവധി ടിവി ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടിട്ടുള്ള ലീച് മാൻ 1926 ഏപ്രില്‍ 20ന് അമേരിക്കയിലെ ഡെസ് മൊയ്നിലാണ് ജനിച്ചത്.
നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഉപരിപഠനത്തിന് ശേഷം ഗാമ ഫൈ ബീറ്റയിലെത്തിയ ക്ലോറിസ് ലീച്ച് മാൻ 1953ല്‍ ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ്ജ് എംഗ്ലണ്ടിനെ വിവാഹം കഴിച്ചു. 1979ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ അഞ്ചുമക്കളാണ് ഉള്ളത്. ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്കര് പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും സ്വന്തമാക്കിയിട്ടുള്ള ക്ലോറിസ് ലീച്ച് മാൻ ഹോളിഡേ എന്ന സിനിമയിലാണ് അവസാനമായി അഭിനയിക്കുന്നത്.