

കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎയുടെ വെളിപ്പെടുത്തൽ. വിവരം മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡൻറ് എബ്രഹാം വർഗീസ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. രോഗലക്ഷണ ങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നു എന്നതും, കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കുപോലും രോഗം വരുന്നു എന്നതും, എടപ്പാളില്‍ 2 ഡോക്ടർമാർ രോഗികളായതും,അടക്കം മൂന്നു ഉദാഹരണനിങ്ങളുടെ അടിസ്ഥാനത്തിലാണ് സമൂഹ വ്യാപനം നടന്നുവെന്ന നിഗമനത്തിലേക്കു ഐഎംഎ എത്തിയിരിക്കുന്നത്. കേരളത്തിൽനിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെ ത്തുന്നവർ അവിടെ കോവിഡ് പോസിറ്റീവാകുന്നു. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോൾ രോഗ നിയന്ത്രണം എളുപ്പ മാകില്ല. ടെസ്റ്റുകൾ വർധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തു ന്നതിനോടൊപ്പം നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നാണ് ഐ എം എ പറഞ്ഞിട്ടുള്ളത്.
ജനങ്ങൾ ഉത്തരവാദിത്തതോടെ പെരുമാറേണ്ട ഘട്ടമാണിതെന്നാണ് ഐഎംഎ മുഖ്യമായും മുന്നറിയിപ്പ് നൽകുന്നത്. വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. നൽകിയ ഇളവുകൾ പലരും തെറ്റായി ഉപയോഗിച്ചു. ഇളവുകൾ സംബന്ധിച്ച നിയമം കർശനമാക്കണം. കോവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങളിൽ പലരും. അവരിൽ ഉത്തരവാദിത്തം ഉണ്ടാവണമെങ്കിൽ നിയന്ത്രണം ശക്തമാക്കുക തന്നെ വേണം. പലരും ശാരീരിക അകലം പാലിക്കു ന്നില്ല. വാഹനങ്ങളിലും ചന്തകളിലുമെല്ലാം ആൾക്കൂട്ടമുണ്ട്. മാസ്ക് ശരിയായി ധരിക്കാതെ കഴുത്തിലിട്ടാണ് മിക്കവരുടെയും സഞ്ചാരം. നിയന്ത്രണത്തോടൊപ്പം ജനങ്ങൾ ഉത്തരവാദിത്തം കാട്ടിയാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാനാകൂവെന്നും ഐഎംഎ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments