സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗട്ടുകൾ കണ്ടു കസ്റ്റംസ് ഞെട്ടിത്തരിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗട്ടുകൾ കണ്ടു കസ്റ്റംസ് ഞെട്ടിത്തരിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഫൈസല്‍ ഫരീദിന്റെ ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയത് വെറും മൂവായിരം രൂപയില്‍ താഴെ. ഒരു ബാങ്കില്‍ നിന്ന്ഫൈസൽ വാഹവായ്പയും എടുത്തിരിക്കുന്നു. ഇതില്‍ ജപ്തി നടപടിക്കുള്ള പേപ്പറുകൾ തയ്യാറായിരിക്കുന്നു. അമ്പത് ലക്ഷം രൂപ വായ്പയെടുത്ത സഹകരണ ബാങ്കില്‍ 37 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. ഫൈസലിന്റെ മൂന്നുപീടികയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കസ്റ്റംസിന് ബാങ്ക് അക്കൗണ്ടുകളെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്.
ഫൈസലിന്റെ അക്കൗണ്ടുകളിൽ ഏറെനാളുകളായി ഇടപാടുകള്‍ ഒന്നും നടത്തുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍.ആര്‍.ഐ. അക്കൗണ്ട് ആരംഭിച്ച ബാങ്കിലും ഇടപാടുകള്‍ നടന്നിട്ടില്ല. ഫൈസല്‍ ഫരീദ് ബാങ്കുകളില്‍ നല്‍കിയ കെ.വൈ.സി. വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മതിലകത്തെ സഹകരണ ബാങ്കില്‍ നിന്ന് ഫൈസലിന്റെ പിതാവ് പരീത് രണ്ടു തവണയായി 25 ലക്ഷം വായ്പ എടുത്തിട്ടുണ്ട്. ഇത് അദ്ദേഹം കൃത്യമായി ഇതു തിരിച്ചടച്ചിട്ടുണ്ട്. ഇതിനു ശേഷം ബാങ്ക് അമ്പത് ലക്ഷം രൂപ വായ്പ നല്‍കിയത്തിൽ 37 ലക്ഷം രൂപയാണ് തിരിച്ചടക്കാൻ ബാക്കി നിൽക്കുന്നത്. ദുബായില്‍ താമസമാക്കിയ ഫരീദിന്റെ ഉടമസ്ഥതയില്‍ അവിടെ ആഡംബര ജിംനേഷ്യവും, കാറുകളുടെ വര്‍ക്ക് ഷോപ്പും ഒക്കെ പ്രവർത്തിക്കുമ്പോൾ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ മുവായിരം പോലും തികച്ചില്ലാത്തത് കസ്റ്റംസിനെ അമ്പരപ്പിച്ചിരിക്കുകയാണ്.