ജലീലിന്റെ കുരുക്കഴിഞ്ഞില്ല, കസ്റ്റംസ് വീണ്ടുംചോദ്യം ചെയ്യും.

തിരുവനന്തപുരം/ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലി നെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാ കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് അടുത്തയാഴ്ച കസ്റ്റംസ് നോട്ടിസ് നൽകാനിരിക്കുകയാണ്. നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം വിതരണം ചെയ്ത സംഭവവുമായി ബന്ധപെട്ടു നേരത്തെ മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നതാണ്. ചട്ടലംഘനം നടത്തി ഖുർ ആൻ എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റം സിന്റെ വിലയിരുതുന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കെ.ടി ജലീലിൻറെ ഗൺമാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോണിലെ മായ്ച്ചു കളഞ്ഞ വിവരങ്ങൾ കസ്റ്റംസ് വീണ്ടെ ടുത്തിരുന്നു. ഇതിന് ശേഷമാണ് ജലീലിനെ ചോദ്യം ചെയ്യാൻ തീരുമാ നിച്ചിരിക്കുന്നത്.
ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേ ഷിച്ചാലും, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളി വുപോലും കൊണ്ടുവരാൻ കഴിയില്ല എന്ന് ഫേസ് ബുക്ക് പോ സ്റ്റിലൂടെ മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. മറ്റൊരു ഫേസ് ബുക്ക് പോസ്റ്റിൽ ആവട്ടെ കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ “അഭ്യുദയകാംക്ഷികളെ”യും സന്തോ ഷപൂർവ്വം അറിയിക്കുന്നു എന്നും, മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു എന്നും, ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു എന്നും ഫേസ് ബൂക്കിലൂടെ മന്ത്രി ഉണർത്തിയിരുന്നതാണ്.