കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയായ പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

കാസര്‍ഗോഡ് / നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണി പ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളി. അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാർ എന്ന പ്രദീപ് കോട്ടാത്തലയുടെ ജാമ്യാപേക്ഷയാണ് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച തള്ളിയത്. കേസിലെ പ്രതികളിൽ ഒരാളായ ദിലീപിന് അനുകൂലമായി മൊഴി നൽകാത്തപക്ഷം മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തെളിവ് ശേഖരിക്കു ന്നതിനും, അതിനായി ചോദ്യം ചെയ്യാനും പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന അവസ്ഥയിൽ ജാമ്യം അനുവദി ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. എന്നാൽ അറസ്റ്റ് ചെയ്യുമ്പോൾ വ്യക്തമായ കാരണം മജിസ്‌ട്രേറ്റിനെ ബോധിപ്പിക്കണം എന്നും കോടതി പറഞ്ഞു.