കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ അങ്കാർമോത്തി ദേവി ക്ഷേത്രത്തിൽ വിചിത്ര പൂജ.

റായ്പുർ / കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഛത്തിസ്ഗഢിലെ ധംതരി ജില്ലയിലെ ക്ഷേത്രത്തിൽ നടന്ന മടയി മേള സോഷ്യൽ മീഡിയ യിൽ ചർച്ചയാവുകയാണ്. വിവാഹം കഴിഞ്ഞ് കുട്ടികളി ല്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ള ഓരോ വർഷവും നടത്തി വരാറുള്ള വിചിത്രമായ ചടങ്ങ് ഇക്കുറി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്ക പ്പെടാതെ പതിവുപോലെ നടക്കുകയായിരുന്നു. റായ്പൂരിൽ നിന്നും 90 കിമീ അകലെയുള്ള അങ്കാർമോത്തി ദേവി ക്ഷേത്രത്തിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഉൽസവത്തിലാണ് ഈ പ്രത്യേക ചടങ്ങു കഴിഞ്ഞ ദിവസം നടന്നത്. വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത സ്ത്രീകൾ ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുമ്പോൾ ആ സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി പൂജാരികൾ നടന്നു പോകുന്ന ഈ ചടങ്ങു കഴിയുന്നതോടെ സ്ത്രീകൾ അമ്മമാരാകും എന്നാണ് വിശ്വാസം. ആചാരത്തിന്റെ ഭാഗമായി പ്രാർത്ഥനയോടെ കമിഴ്ന്ന് കിടക്കുന്ന നൂറോളം സ്ത്രീകളുടെ മുകളിലൂടെയാണ് ഒരു പൂജാരി കൂട്ടം തന്നെയാണ് നടന്നു നീങ്ങുന്നത്. ചടങ്ങിന്റെ വിഡിയോ ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയായി. മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരങ്ങളാണ് ഉൽസവത്തിൽ പങ്കെടുത്തത്.