മന്ത്രി ജലീലിൻ്റെ ഗൺമാൻ്റെ മൊബൈൽ കസ്റ്റംസ് പിടിച്ചെടുത്തു.

സ്വർണ്ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി പ്രജീഷ് നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധനകൾക്കാണ് മൊബൈൽ കസ്റ്റഡിയിലെടുത്തത്.ഗൺമാൻ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തത്.
നേരത്തെ മന്ത്രി കെടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗൺമാൻ്റെ മൊബൈലും പിടിച്ചെടുത്തിരിക്കുന്നത്.പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്.മതഗ്രന്ഥം വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കസ്റ്റംസും എൻഫോഴ്സ്മെന്റും എൻഐഎയും നേരത്തെ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജലീലിന്റെ ഗൺമാനെ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷണം നടക്കുന്നത്
ഫോണിലെ വിവരങ്ങൾ ലഭിക്കാൻ കസ്റ്റംസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരുകയാണ്.