Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളി ഏറ്റെടുക്കാൻ നീക്കം.

കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളി ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സഹായ ത്തോടെ ഏറ്റെടുക്കാന്‍ നീക്കം. പള്ളി ഏറ്റെടുത്ത് കൈമാറാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് പൊലീസ് ഇക്കാര്യത്തിൽ നീക്കം തുടങ്ങിയത്. സുപ്രിംകോടതി വിധി പ്രകാരം കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ ഒരു വര്‍ഷകാലമായിട്ടും ഈ വിധി നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല.
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിത്തര്‍ക്കക്കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായി. കളക്ടറുടെ വിശ്വാസ്യത നഷ്ടമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കളക്ടര്‍ ആ സ്ഥാനത്തിരിക്കുവാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിക്കു കയുണ്ടായി. ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ക്കേസിലാണ് ഹൈക്കോടതി രൂക്ഷമായ പരാമര്‍ശം ഉണ്ടാവുന്നത്. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കുന്ന കാര്യത്തിൽ ഹൈക്കോടതി രണ്ടു ദിവസത്തിനകം തീർപ്പു കല്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയില്‍ സുപ്രിം കോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് പക്ഷത്തിനാണ് ഭരണ നിയന്ത്രണാവകാശം.
5 തവണ മുടങ്ങിയ പള്ളിയേറ്റെടുക്കല്‍ നടപടിക്ക് ശ്രമിക്കാന്‍ പൊലീസ് ഇപ്പോഴാണ് നീക്കം തുടങ്ങിയത്. എന്നാല്‍ ഏത് വിധേനെയും പൊലീസ് നടപടിയെ പ്രതിരോധിക്കുമെന്നാണ് യാക്കോബായ വിശ്വാസികൾ പറഞ്ഞിട്ടുള്ളത്. പള്ളി ഓര്‍ത്തഡോ ക്‌സ് പക്ഷത്തിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മതമൈത്രി സംരക്ഷണ സമിതി എടുത്തിട്ടുള്ളത്. പളളി പിടിച്ചെടുക്കാനുള്ള നടപടി മുന്നില്‍ കണ്ട് വിശ്വാസികള്‍ പള്ളിക്കകത്ത് തമ്പടിച്ച് പ്രതിഷേധം നടത്തി വരുകയാണ്. മതമൈത്രി സംരക്ഷണ സമിതി വ്യാഴാഴ്ച കോത മംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button