തെളിവുകളിൽ കുരുക്കിട്ട് ഇഡി കൂട്ടി കെട്ടുന്നു, മുഖ്യനെന്തൊക്കെ പറഞ്ഞാലും രവീന്ദ്രനെ പൊക്കും.

തിരുവനന്തപുരം/ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്തേക്ക് പോയി ചോദ്യം ചെയ്യാ നാണ് ഇ.ഡി ആലോചിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സി.എം രവീന്ദ്രന്‍ സമയം നീട്ടി ചോദിച്ചിരുന്നു. കോവിഡി ന്‍റെ പേരിലും കോവിഡാനന്തര ചികിത്സയുടെ പേരിലുമാണ് രവീന്ദ്ര ന്‍ ഹാജരാകാതിരുന്നതെങ്കിലും മനപ്പൂര്‍വ്വം ഒഴിഞ്ഞ് മാറുകയായിരു ന്നു എന്ന ആരോപണം ബലപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാ ട്ടി രണ്ടാഴ്ചത്തെ സാവകാശം രവീന്ദ്രന്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ശിവശങ്കരനെ അറസ്റ്റ് ചെയ്തതിന് സമാനമായ രീതിയില്‍ അപ്രതീ ക്ഷിത ചോദ്യം ചെയ്യൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കൂടി രവീന്ദ്രന്‍ പറഞ്ഞിരിക്കുന്ന അവസ്ഥയിൽ ഉണ്ടായേക്കാം. അതിനുള്ള തയ്യാറെടുപ്പുകളാണ് ഇ ഡിയുടെ ഭാഗത്ത് നടക്കുന്നത്. തങ്ങൾക്ക് ലഭിച്ച തെളിവുകൾ കുരുക്കിട്ട് രവീന്ദ്രനായി കൂട്ടികെട്ടുകയാണ് ഇഡി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ അവ്യക്തത യുണ്ടെന്നും, ഇപ്പോള്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്ന് ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടെന്നുമുള്ള പ്രചാരണങ്ങൾ ഉദ്യോഗസ്ഥർ നിഷേധിച്ചിട്ടുണ്ട്. സ്വപ്നയെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്ത ശേഷം രവീന്ദ്രന് നോട്ടീസ് നല്‍കുന്നതിനെ കുറിച്ചാണ് അന്വേഷണ സംഘം ആലോചിക്കുന്നതെന്ന വാർത്തകൾ ആയിരുന്നു പ്രചരിച്ചിരുന്നത്. രവീന്ദ്രനെ ഇ ഡി ചാദ്യം ചെയ്യാൻ തീരുമാനിച്ച പ്പോൾ സി പി എമ്മും ചില മന്ത്രിമാരും പ്രതിരോധ പ്രസ്താവനക ളുമായി അന്വേഷണ ഏജൻസിക്കെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം രവീന്ദ്രന് സംരക്ഷണം ഒരുക്കി കൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുമ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷമായ ഭാഷയാണ് പ്രയോഗിച്ചത്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പോലും എന്ത് കൊണ്ടോ ഭയപ്പെടുന്നു എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
രവീന്ദ്രനെതിരെയുള്ള തെളിവുകള്‍ ഇതിനോടകം ഇഡി ശേഖരിച്ച് കഴിഞ്ഞു. ഊരളുങ്കലില്‍ നിന്നും ഇഡിക്ക് മറുപടി ലഭിച്ച് തുടങ്ങിയി ട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടു ണ്ടോ എന്ന അന്വേഷണവും ഇ.ഡി നടത്തി വരുന്നു. ലൈഫ് മിഷനില്‍ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വഴിതിരിച്ചതെന്നത് യാഥാർഥ്യമായിരിക്കെ, നാല് മന്ത്രിമാർക്കെതിരെ അന്വേഷണ ഏജൻസികളുടെ നടപടി ഉണ്ടാകുമെന്നു ഉറപ്പായിരിക്കെയാണ് അവസാന അടവെന്നോണം പ്രധാന മന്ത്രിക്ക് കത്തെഴുതാനും, പരസ്യ പ്രസ്താവന നടത്താനും മുഖ്യമന്ത്രി തയ്യാറായിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നു തവണ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറിയതിനാൽ സി.എം. രവീന്ദ്രന് കുരുക്ക് കൂടുതല്‍ മുറുക്കാനാണ് ഇഡിയുടെ നീക്കം. നോട്ടീസ് നേരിട്ട് നല്‍കി അന്ന് തന്നെ ചോദ്യം ചെയ്യുന്നതിനും ഇഡി ശ്രമിച്ചാലും അതിശയപ്പെടേണ്ടതില്ല.