Editor's ChoiceKerala NewsLatest NewsLaw,Local NewsNews

ആറു മാസത്തേക്ക് രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്,വിഡിയോകൾ പിൻവലിക്കണം, പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഒപ്പു വെക്കണമെന്നും ശിക്ഷ.

തിരുവനന്തപുരം/ അയ്യപ്പ വിശ്വാസികളെ കളിയാക്കിയും, അവഹേളിച്ചു കൊണ്ടും ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് ആക്റ്റിവ്സ്റ്റ് രഹ്ന ഫാത്തിമക്ക് കോടതിയുടെ മാതൃക പരമായ ശിക്ഷ. വരുന്ന മൂന്നു ആഴ്ച രണ്ടു തവണ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പു വെക്കണമെന്നും, തുടർന്നുള്ള മൂന്നു മാസം ആഴ്ചയില്‍ ഒരു തവണ വീതം ഒപ്പുവെയ്ക്കാനും ആണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടത്. അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു ഫോട്ടോ ഇട്ട കേസില്‍ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ തിരുത്തികൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. രഹ്നക്കെതിരേ ബി. രാധാകൃഷ്ണ മേനോൻ നൽകിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.

യൂട്യൂബ് ചാനലില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രന്‍ നല്‍കിയ പരാതിയിലും കോടതി ഉത്തരവ് ഉണ്ടായി. മോശമായ വസ്ത്രത്തോടെ വിശ്വാസികളെ വൃണപ്പെടുത്തും വിധം ബീഫ് കറി ഉണ്ടാക്കിയെന്ന പരാതിയില്‍ ഈ വീഡിയോ എല്ലാം ഉടന്‍ തന്നെ സാമൂഹ്യമാ ധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്. ആറു മാസത്തേക്ക് രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗി ക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ ജോലിക്കാരിയായിരുന്ന രഹ്നയെ കേസിനെ തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ശേഷം നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവും നല്‍കുകയും ചെയ്തിരുന്നു . കേസ് രാഷ്ട്രീയ പ്രരിതമാണെന്നും ജോലിയില്‍നിന്ന് പുറത്താക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നുമായിരുന്നു രഹ്ന പ്രതികരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button