

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിലിംഗിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി. അബ്ദുള്‍ സലാമാണ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയില്‍ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. കേസില്‍ ഏഴ് പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്. നാല് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോൾ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയതിനാൽ പ്രതികളുടെ എണ്ണം കൂടുമെന്ന് പോലീസ് പറയുന്നത്.
അറസ്റ്റിലായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരെ മരട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ ഏഴു വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷംനയുടെ മാതാവ് നല്കിയ പരാതി പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുക്കുകയായിരുന്നു. പിന്നീട്, ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സംഘം വീഡിയോ പകര്‍ത്തിയത് സംശയത്തിനിടയാക്കി. ഇതിനു പിന്നാലെയാണു സംഘം ഒരു ലക്ഷം രൂപ നല്‍കണമെന്ന ഭീഷണി ഉയര്‍ത്തിയതെന്ന് ഷംനയുടെ അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
Post Your Comments