ശിവശങ്കറിന്റെ മൊഴികൾ പൊട്ടി പാളീസായി, ചാറ്റുകൾ പുറത്തായി.

തിരുവനന്തപുരം/ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാ യിരിക്കെ എം. ശിവശങ്കർ,വിവാദമായ സ്വർണ്ണക്കടത്ത് സംഭവവുമായി ബന്ധപെട്ടു നടത്തിയ ഇടപാടുകളിൽ, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്തതായി. പണമിടപാടുകളിൽ താൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്‍റെ മൊഴി പൊളിച്ചടുക്കുന്നതാണ് ഈ സന്ദേശങ്ങള്‍. ഈ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവശങ്കറിന്റെ പങ്ക് ചൂണ്ടിക്കാട്ടി കോടതിയില്‍ സമർപ്പി ച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയുള്ള ശിവശങ്കറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലി ന്റെയും ഫോണുകളിൽ നിന്നും ലഭിച്ച ചാറ്റുവിവരങ്ങളാണിവ. 2019 ഫെബ്രുവരി 8ാം തീയതിയുള്ള ചാറ്റു പ്രകാരം സ്വപ്ന 35 ലക്ഷം രൂപയുമായാണു വന്നതെന്നും ഇതിൽ എത്ര രൂപ ബാങ്കിൽ നിക്ഷേപിച്ചു എന്നുമുള്ള വിവരങ്ങൾ ശിവശങ്കറുമായി വേണു ഗോപാൽ കൈമാറിയിട്ടുണ്ട്. സ്വപ്ന ഓരോ തവണ വേണുഗോ പാലിനെ കാണുമ്പോഴും, പണം ബാങ്കിൽ നിക്ഷേപിക്കുമ്പോഴും ശിവശങ്കറിനു സന്ദേശങ്ങൾ കൈമാറിയിരുന്നതാണ്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച ഡിജിറ്റൽ തെളിവുകളുമായി തട്ടിച്ചു നോക്കുമ്പോൾ, ഇതിനിയൊക്കെ തീർത്തും തകിടം മറിക്കുന്ന അടിസ്ഥാരഹിതവും, വസ്തുത വിരുദ്ധവുമായ മൊഴികളാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ശിവശങ്കർ പറഞ്ഞിരുന്നത്. കേസന്വേഷണത്തെ വഴിതെറ്റിക്കാനും, അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കാനും, പഠിച്ച പണി പതിനെട്ടും പയറ്റുകയായിരുന്നു.
വേണുഗോപാലുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നായിരുന്നു ഇഡിക്ക് ശിവശങ്കർ കൊടുത്ത മൊഴി. ഇരുവരും തമ്മിലുള്ള ചാറ്റുകൾ പുറത്തുവരുന്നതോടെ സ്വപ്നയുടെ പണമിടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെതിരായ നിർണായക തെളിവുകൾ കോടതിക്കു കൈമാറിയ രഹസ്യരേഖയിലുണ്ടെന്ന് ഇഡി നേരത്തെ പറഞ്ഞിരുന്നതാണ്. വാട്സാപ് സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതിലുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വ്യക്തമാക്കുകയുണ്ടായി.
സ്വപ്നയുമായി ശിവശങ്കറിന് വളരെ അടുത്ത ബന്ധമുണ്ടെന്നു സന്ദേശങ്ങൾ തീർത്തും വ്യക്തമാക്കുന്നുണ്ട്. ശിവശങ്കറിനെ കേസിൽ നിന്നും ഊരിയെടുക്കാനോ രക്ഷപെടുത്താമോ, ഉള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് കഴിഞ്ഞ രണ്ടു ആഴ്ചക്കാലം ഉണ്ടായ ചില നീക്കങ്ങൾ വ്യക്തമാക്കുന്നുണ്ട്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോൾ തെളിവു നശിപ്പിക്കുമെന്ന ആശങ്കയും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. വൻതോതിലുള്ള കമ്മിഷനാണു ശിവശങ്കറിന് ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരായ പ്രവർത്തനമാണെന്നു കസ്റ്റംസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. രാംകുമാറും കോടതിയില്‍ പറഞ്ഞിരിക്കുന്നതും ഈ സാഹചര്യത്തിലാണ്.