ആലപ്പുഴ ബൈപ്പാസ് 28ന് തുറന്നു കൊടുക്കും, നിതിൻ ഗഡ്കരി എത്തും.

ആലപ്പുഴ / നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ആലപ്പുഴ ബൈപ്പാസ് 28ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യം ഉണ്ടെന്നും, നിതിൻ ഗഡ്‌ക്കരി എത്തുന്നതാനെന്നും, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അറിയിക്കുകയായിരുന്നു. തുടർന്നാണ് ഉദ്ഘാടനത്തിനായി നിതിൻ ഗഡ്‌ക്കരി എത്തുന്നത്. പണി പൂർത്തിയാക്കിയ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാതെ പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയായിരുന്നു.
1987ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടത്. ദേശീയപാതയിലെ കൊമ്മാടിയിൽ നിന്ന് തുടങ്ങി കടലിനോട് ചേർന്ന് 3.2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ ആണ് കളർകോട് ദേശീയപാതയിലെത്തുന്നത്. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവർക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ആലപ്പുഴ ബീച്ചിനടുത്ത് കൂടി യാത്ര ചെയ്യാൻ അവസരം ഒരുങ്ങും.
പ്രധാനമന്ത്രിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ആലപ്പുഴ ബൈപ്പാസ് ഉദ് ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രത്തിൻ്റെ മറുപടി എത്തുന്നത്. ഇതിനിടെ പണി പൂർത്തിയായ ബൈപ്പാസിലെ പാലത്തിൻ്റെ ഭാര പരിശോധന നടന്നുവരുകയാണ്. നേരത്തെ വൈറ്റില-കുണ്ടന്നൂര്‍ മേൽപ്പാലങ്ങള്‍ തുറന്നു കൊടുക്കാൻ വൈകിയത് എറെ വിവാദങ്ങൾക്ക് വഴിയിറക്കിയിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ മേഖലയിൽ പാലം തുറന്നു കൊടുക്കാന്‍ വൈകുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതോടെ വീ ഫോർ കൊച്ചി എന്ന സംഘടനയുടെ പ്രവർത്തകർ മുൻകയ്യെടുത്ത് പാലം തുറന്നു കൊടുത്തത് വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്.