ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയുടെ 2900 കോടി രൂപയോളം വക മാറ്റി, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. രണ്ടു മാസങ്ങൾക്ക് മുൻപ് ആണ് ഇവര്‍ക്കെതിരെ നടപടി എടുത്തെങ്കിലും ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. മെയ് 19നാണ് ഇവരെ പിരിച്ചുവിട്ടുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. 91 ബാച്ച് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് ഉദ്യോഗസ്ഥയായ ശാരദ ഗുരുതരമായ അഴിമതി നടത്തിയതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്.
കോഫി ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടറായിരിക്കെ ശാരദ കോടികള്‍ സ്വന്തം പേരില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു. ഇക്കാരണത്താൽ ഇവര്‍ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു. യുപിഎസ് സിയും ഇതേ വിഷയത്തില്‍ സമാന്തര അന്വേഷണം നടത്തിവന്നിരുന്നു. യുപിഎസ്‌സി നടത്തിയ അന്വേഷണത്തിലും ഇവര്‍ ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു ശിക്ഷാ നടപടി ഉണ്ടായത്. ധനമന്ത്രാലയം ഇവരെ പിരിച്ചുവിടാന്‍ നല്‍കിയ ഉത്തരവിന്റെ വിവരം ഇപ്പോഴാണ് പുറത്ത് വരുന്നത്. ബെംഗളൂരുവില്‍ കോഫി ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടറായിരിക്കവെ യാണ് ക്രമക്കേടുകൾ നടന്നത്. ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയുടെ 2900 കോടി രൂപയോളം കോഫിബോര്‍ഡ്, ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍, ചില മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലേക്കു വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് ഇവർ മാറ്റി. 2002ല്‍ ഫിനാന്‍സ് ഡയറക്ടറുടെ പേരില്‍ 1.04 കോടി രൂപ ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു. കോഫിബോര്‍ഡിന്റെ 16.2 കോടിയുടെ അധിക ഫണ്ട് വകമാറ്റി.ആരോപണങ്ങള്‍ക്ക് 250 പേജുള്ള മറുപടിയാണ് ശാരദ സുബ്രഹ്മണ്യം നല്‍കിയിരുന്നത്.
അതേസമയം, ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നു സിഎജിയും യുപിഎസ്‌സിയും ധനമന്ത്രാലയവും കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ചട്ടങ്ങള്‍ പ്രകാരം എടുക്കാമെന്നു സിഎജി 2018ല്‍ റിപ്പോര്‍ട്ടിൽ ശിപാർശ ചെയ്തിരുന്നതാണ്. ഇതിനെതിരെ ശാരദ സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. യുപിഎസ്‌സി അടക്കം ക്രമക്കേടുകള്‍ ശരിവച്ചതിനാല്‍ ഇടക്കാല ഉത്തരവു നല്‍കാന്‍ പോലും സിഎടി തയാറായില്ല. ശാരദയുടെ ഹര്‍ജി ഇപ്പോഴും സിഎടിയുടെ പരിഗണനയിലാണ്.
ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയുടെ ഫണ്ടുകളില്‍ തിരിമറി നടത്തിയതിന് ശാരദയുടെ ഭര്‍ത്താവ് സന്ദീപ് ദാസിനെ ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്സ് സര്‍വീസില്‍ നിന്ന് 2015ല്‍ പിരിച്ചുവിടുകയുണ്ടായിരുന്നു. പിരിച്ചുവിടല്‍ നടപടി കോടതിയില്‍ ചോദ്യംചെയ്യുമെന്നാണ് അവർ പ്രതികരിച്ചിട്ടുള്ളത്.