ചെങ്കോട്ടയില്‍ സുരക്ഷാ കവചമൊരുക്കിയത് ഡ്രോണ്‍വേധ സംവിധാനം.

സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ സുരക്ഷാ കവചമൊരുക്കിയത് തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍വേധ സംവിധാനമായിരുന്നു. മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു നിർജീവമാക്കാൻ കഴിയുന്നതാന് ഈ സംവിധാനം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ഇത് ഇന്ത്യക്കായി വികസിപ്പിച്ചെടുത്തത്. 1 മുതൽ 2.5 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ ലേസര്‍ ഉപയോഗിച്ചു വീഴ്ത്താൻ ഇതിനു കഴിയും. ഞൊടിയിടയില്‍ ശത്രുഡ്രോണുകളെ തിരിച്ചറിഞ്ഞു നിഷ്‌ക്രിയമാക്കാനല്ല കഴിവ് ഇവയ്ക്കുണ്ട്.
രാജ്യത്തെ വടക്കന്‍ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നടത്തുന്ന ആക്രമണശ്രമങ്ങളെ തകര്‍ക്കാനാണ് ഈ സംവിധാനം ഇന്ത്യ രൂപകൽപന ചെയ്യുന്നത്. വിദൂരനിയന്ത്രിത ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരരര്‍ക്കു തടയിടാനാണ് ഈ സംവിധാനം. ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സനോര മുഖാതിഥി ആയിരുന്ന റിപ്പബ്ലിക് ദിന ചടങ്ങിലും,അഹമ്മദാബാദില്‍ ട്രംപ്-മോദി റോഡ്‌ഷോയ്ക്ക് സുരക്ഷ ഒരുക്കുമ്പോഴും, ഈ ഡ്രോണ്‍വേധ സംവിധാനം വിന്യസിച്ചിരുന്നതാണ്.