കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.

തിരുവനന്തപുരം / കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആല പ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്ന ത്. രാവിലെ ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു വരെ സാധാരണ വോട്ടർമാർക്കും, അഞ്ചു മുതൽ ആറു വരെ കൊവിഡ് രോഗികളും, നിരീക്ഷണത്തിലുള്ളവരും വോട്ട് രേഖപ്പെടുത്തുന്ന തോടെ അവസാനിക്കും.
രണ്ട് കോർപറേഷനുകൾ, ഇരുപത് മുനിസിപ്പാലിറ്റികൾ, 50 ബ്‌ളോക്ക് പഞ്ചായത്തുകൾ, 318 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ആകെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6910 വാർഡുകളിലാണ് വോട്ടെ ടുപ്പ് ഇന്ന് നടക്കുന്നത്. ആകെ 88,26,873 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 42,530 പേർ കന്നി വോട്ടർമാരാണ്. മൊത്തം 11,225 പോളിംഗ് ബൂത്തു കൾ ആണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. പോളിംഗ് ഡ്യൂട്ടി യിൽ 56,122 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഗ്രാമപ്ര ദേശത്തുള്ളവർ ജില്ലാ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്തുകളി ലേക്കായി മൂന്നു വോട്ട് ചെയ്യേണ്ടതുണ്ട്. മുനിസിപ്പാലിറ്റി, കോർപ റേഷൻ മേഖലകളിലുള്ളവർക്ക് ഒരു വോട്ടുമാത്രം ചെയ്‌താൽ മതി. 10 നും 14 നുമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത രണ്ടു ഘട്ടങ്ങൾ നടക്കുക. ഡിസംബർ പതിനാറിനാണ് വോട്ടെണ്ണൽ നടക്കുക.