ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി.

ന്യൂഡൽഹി / എറണാകുളം എം പി ഹൈബി ഈഡന്റെ തിരഞ്ഞെ ടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സരിത നായരും എറണാകുളം മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ക്രിമിനൽ കേസിൽ രണ്ട് വർഷത്തി ലധികം ശിക്ഷിക്കപ്പെട്ടതിനാൽ വരണാധികാരി സരിതയുടെ പത്രിക തളളുകയുണ്ടായി. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സരിത ഹൈ ക്കോടതിയിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. തുടർന്ന്സരിത സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് കോടതി ഇന്ന് തള്ളിയത്. വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധി യുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയും കോടതി തള്ളുകയുണ്ടായി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട്, എറണാകുളം, എന്നിവിടങ്ങളിൽ സരിത നൽകിയ നാമനിർദേശ പത്രികകൾ വരണാധികാരികൾ തളളിയത്തി നെതിരെയാണ് സരിത ഹൈക്കോടതിയെയും, സുപ്രീം കോടതിയെയും സമീപിക്കുന്നത്.