നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യുഡിഎഫുമായി സഖ്യമുണ്ടാവില്ല.

കോഴിക്കോട് / നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യുഡിഎഫുമായി സഖ്യമുണ്ടാവില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടായത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്നും തുടർന്നത് ഉണ്ടാവില്ലെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉപാധികളില്ലാതെ പിന്തുണക്കുകയുണ്ടായി. ആ സൗഹൃദത്തില്‍ നിന്നാണ് തുടർന്നും നീക്കുപോക്കുണ്ടായത്. ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് അറിയാം. തദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് നേതാക്കള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. മുല്ലപ്പള്ളി മാത്രം അറിഞ്ഞില്ലെന്ന് പിന്നെങ്ങനെ പറയുന്നതെന്നും ഹമീദ് വാണിയമ്പലം ചോദിച്ചു. കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തില്‍ നിന്ന് മുഖം മറയ്ക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്നും ഹമീദ് ആരോപിച്ചു.
തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും, മുല്ലപ്പള്ളി രാമചന്ദ്രനാണ് തോല്‍വിക്ക് ഉത്തരവാദിയെന്നും, തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക് യുഡിഎഫിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഒരുപോലെ ഗുണം ചെയ്തുവെന്നും, സാമുദായിക ധ്രുവീകരണത്തിന് മറയാക്കാന്‍ വേണ്ടി ശത്രുതാ പരമായ സമീപനമാണ് സിപിഐഎം വെല്‍ഫെയര്‍ പാര്‍ട്ടിയോട് സ്വീകരിച്ചതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.