CrimeEditor's ChoiceHomestyleKerala NewsLatest News

മോഷണം ജയിൽ, വീണ്ടും മോഷണം വീണ്ടും ജയിൽ, ഒടുവിൽ ഷാജഹാനെ പോലീസ് പൊക്കി.

താനൂർ/ മൂന്നു മാസക്കാലം മലപ്പുറത്ത് തലവേദന സൃഷ്ട്ടിച്ച മോഷ്ടാവിനെ താനൂർ പോലീസ് തെളിവായി കിട്ടിയ കച്ചി തുരുമ്പിൽ പിടിച്ച് ഏർവാടിയിൽ പോയി തൂക്കിയെടുത്ത് ഉള്ളിലാക്കി. കഴിഞ്ഞ മൂന്നുമാസമായി മലപ്പുറത്തെ വിറപ്പിച്ച മോഷ്ടാവ് ഒഴൂർ കുട്ടിയമാക്കാനകത്ത് വീട്ടിൽ ഷാജഹാനെയാണ് താനൂർ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്ന് പിടികൂടിയത്.

ഷാജഹാൻ അർധരാത്രി മുഖംമറച്ച് ആയുധങ്ങളുമായി താനൂർ, തിരൂർ പരിസരങ്ങളിൽ മോഷണം നടത്തുക പതിവായിരുന്നു. ബാഗ് തോളിൽ തോക്കി ഷർട്ട് ധരിക്കാതെ ആയുധവുമായി ഷാജഹാന്റെ രാത്രി കാഴ്ചകൾ സിസിടിവിയിലൂടെയാണ് പൊലീസിന് ലഭിക്കുന്നത്.നിരവധി സിസിടിവി ക്യാമറകളിൽ ഇയാളുടെ മുഖം വ്യക്തമായെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല. ഒക്ടോബർ 15 മുതൽ 17 വരെ താനൂർ പരിസരങ്ങളിൽ ഷാജഹാൻ സ്റ്റൈലിൽ പല മോഷണങ്ങൾ നടന്നു. കളവുപോയ മൊബൈലിൽ നിന്നുള്ള ഫോണ്‍ കോളാണ് പൊലീസിന് ഏറ്റവും ഒടുവിൽ ഷാജഹാനെ കുറുക്കൻ തുണയാകുന്നത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ഷാജഹാൻ പൊലീസ് പിടിയിലായി.

ഏർവാടിയിൽ പോലീസ് എത്തുമ്പോൾ മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജിൽ ആയിരുന്നു ഷാജഹാൻ ഉണ്ടായിരുന്നത്. 55 വയസുള്ള ഷാജഹാൻ 27 വർഷകാലം പല കേസുകളിൽ ജയിലിലായിരുന്നു. ഓരോ ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോഴും പതിവ് ജോലി തന്നെയായിരുന്നു ഇയാൾ ചെയ്തു വന്നിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button