നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന നടന്നു.

കൊച്ചി / നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ–സിനിമാ രംഗത്തെ ഉന്നതരുടെ വന്‍ ഗൂഢാലോചന നടന്നു. ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസിൽ സെക്രട്ടറി പ്രദീപ് കോട്ടത്തലക്ക് സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പിന്നില്‍ വന്‍സംഘമുണ്ടെന്നും അവരെ കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ. ജനുവ രിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. പ്രദീപ് കോട്ടത്തലക്ക് പ്രതിയുമായി നേരിട്ട് ബന്ധമില്ല. നടനും എം എൽ യുമായ ഗണേഷ് കുമാറിന് വേണ്ടി പ്രദീപ്ഇക്കാര്യത്തിൽ ഇടപെടുകായായിരുന്നു എന്നാണു പോലീസ് വിശ്വസിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്നാണ് അന്വേഷണസംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂലമായി, സാക്ഷി കളെക്കൊണ്ടു മൊഴി മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടന്നത്. ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേരുകയാ യിരുന്നു. കേസിലെ മാപ്പുസാക്ഷികളിൽ ഒരാളായ വിപിന്‍ ലാലിന് പുറമെ മറ്റു സാക്ഷികളെയും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നതിന് വേണ്ടി സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായി. കേസിലെ മുഖ്യ പ്രതിയും നടനുമായ ആളുടെ ഡ്രൈവര്‍ അപ്പുണ്ണി എന്ന സുനില്‍ രാജുമായി ഫോണില്‍ പ്രദീപ് ബന്ധപെട്ടിരുന്നോ എന്നതിനെ പറ്റി പോലീസ് അന്വേഷിച്ചു വരുകയാണ്.
മാപ്പു സാക്ഷി വിപിന്‍ ലാലിനെ ഫോണിൽ വിളിക്കുന്നത് കൊല്ലം ജില്ലയിലെ വിളക്കുടി എന്ന ടവര്‍ ലൊക്കേഷനിൽ നിന്നായിരുന്നു. പ്രദീപ് ഈ ദൗത്യമായി ഉപയോഗിച്ചതായി കണ്ടെത്തിയ സിം കാർഡ് തിരുനെൽവേലിയിൽ നിന്ന് എത്തിച്ചു കൊടുത്തത് പ്രദീപിന്‍റെ സുഹൃത്ത് മനോജ് വഴി മുത്തുപാണ്ഡ്യന്‍ ആയിരുന്നു. കേസിലെ പ്രതി ആലുവ സബ് ജയിലില്‍ കഴിയുമ്പോൾ അന്ന് ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കൊപ്പം പ്രദീപ് സന്ദർശനം നടത്തിയിട്ടുണ്ട്. ജനുവരി 24ന് സാക്ഷിയെ സ്വാധീനിക്കാൻ കാസര്‍കോട് പോയ വകയില്‍ മാത്രം 25,000 ത്തിൽ അധികം രൂപ ചെലവാക്കിയ പ്രതി, സാക്ഷിയെ സ്വാധീ നിക്കാനും കേസ് അട്ടിമറിക്കാനും കോടികള്‍ ചെലവാക്കുമെന്നതില്‍ സംശയമില്ലെന്നുമാണ് പോലീസ് സംശയിക്കുന്നത്.