വിജിലൻസ് നീക്കങ്ങൾ കുഴപ്പമോ, ദേശീയ ഏജൻസി നിരീക്ഷണത്തിൽ.

കൊച്ചി/ സ്വണ്ണക്കടത്ത്, ലൈഫ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രഅന്വേഷണ ഏജൻസിയുടെ അന്വേഷണത്തിന്റെ ചുവടുപിടിച്ചു കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കാൻ സംസ്ഥാന വിജിലൻസ് നീക്കം നടത്തുന്നത് സെൻട്രൽ ഇന്റലിജിൻസ് ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികളുടെ സംശയത്തിന്റെ നിഴലിൽ. സെക്രട്ടറിയേറ്റിൽ നിന്ന് മുഖ്യ തെളിവായിരുന്ന ഐ ഫോണുകൾ കൈയ്യ്യിലാക്കാൻ വിജിലൻസ് നീക്കം തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ചില സംശയങ്ങൾ കേസ്സുകൾ അട്ടിമറിക്കാനുള്ള സാധ്യത ഇക്കാര്യത്തിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്. വിജിലൻസ് ശേഖരിച്ച ചില വിവരങ്ങളും തെളിവുകളും പ്രതിഭാഗത്തിനു പഴുതുകളൊ രുക്കാൻ ഉപകരിക്കുമാറ് ഉപയോഗിക്കാനുള്ള സാധ്യത വർധിച്ചി രിക്കുന്നതായാണ് അന്വേഷണ ഏജൻസികൾ കാണുന്നത്. കേസുമായി ബന്ധപ്പെട്ട ചില പ്രതികളുടെ കേസുകൾ കോടതിയിൽ എത്തുമ്പോൾ കൂടുതൽ പ്രതിരോധിക്കേണ്ട സാഹചര്യം ഇതാണ് ഉണ്ടാകുന്നതെന്നും കരുതുന്നു.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ചുമതല പെടുത്തിയ വിജിലൻസ് വടക്കാഞ്ചേരി ലൈഫ് മിഷൻ അന്വേഷണത്തിൽ വാട്‌സ്ആപ് ചാറ്റുകൾ പരിശോധിക്കാൻ രംഗത്ത് വന്നിരിക്കു ന്നതെന്നും കരുതുന്നു. എം.ശിവശങ്കർ, സ്വപ്‌ന സുരേഷ്, ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ എന്നിവരുടെ വാട്‌സ്ആപ് സന്ദേശ ങ്ങളാണ് വിജിലസ് പരിശോധിക്കാൻ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. വാട്‌സ്ആപ് സന്ദേശങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. എൻ.ഐ.എ കോടതിയിലാണ് വിജിലൻസ് ഇതിനായി അപേക്ഷ നൽകിയിരിക്കുന്നത്. നിലവിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസിലുൾപ്പെട്ടവരുടെ വാട്‍സ്ആപ്പ് ചാറ്റുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോ ധിച്ചുകൊണ്ടിരിക്കുകയാണ്. ലൈഫ് മിഷൻ ക്രമക്കേടിൽ, ശിവശങ്കർ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ട് എന്നാണ് വിജിലൻസിൻറെ വിലയി രുത്തലിന്റെ അടിസ്ഥാനം പറഞ്ഞാണ് അവ ആവശ്യപെടുന്നതെ ങ്കിലും, കേസിലെ പഴുതുകൾ സർക്കാരിന് വേണ്ടി മനസിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സംശയിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്മാർ, അവർ ബന്ധപ്പെടുന്ന രാഷ്ട്രീയ നേതാക്കൾ, സർക്കാർ കേന്ദ്രങ്ങൾ,അഭിഭാഷകർ അടക്കം ഒരു ദേശീയ ഏജൻസിയുടെ നിരീക്ഷണ വലയത്തിലാണ്.