രാജീവ് ഗാന്ധി വധക്കേസ് പ്രതിയെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് വിജയ് സേതുപതി.

ചെന്നൈ/രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് നടൻ വിജയ് സേതുപതി രംഗത്ത്. വിഷയം ചൂണ്ടിക്കാട്ടി നടൻ ഗവർണർക്കു കത്തയച്ചു. ഗവർണർക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്ന സുപ്രീംകോടതി പരാമർ ശം മുൻനിർത്തിയാണ് കത്ത്. കത്ത് സംബന്ധിച്ച വീഡിയോയും താരം ഫേസ് ബുക്കിലൂടെ പങ്കുവെച്ചു.
സുപ്രീംകോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണ മെന്ന് അഭ്യർഥിക്കുന്നു. പേരറിവാളന്റെ മാതാവ് അർപ്പു തമ്മാ ളിന്റെ 29 വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കു ന്നതിന് കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർഥി ക്കുന്നു. വിജയ് സേതുപതി ഫേസ്ബുക്ക് വിഡിയോയിലൂടെ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധത്തെ തുടർന്ന് തന്റെ പത്തൊൻപതാമത്തെ വയസ്സിലാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. കേസിൽ ആദ്യം വധശിക്ഷ ലഭിച്ചുവെങ്കിലും പിന്നീട് ജീവപര്യ ന്തമായി ഇളവു ചെയ്തു. കേസിലെ മറ്റു പ്രതികളായ മുരുകൻ, ശാന്തൻ എന്നിവരോടൊപ്പമാണ് പേരറിവാളനും ജയിലിൽ കഴിയുന്നത്.കേസിൽ നേരിട്ടു പങ്കില്ലാതിരുന്നിട്ടും വർഷങ്ങളായി പേരറിവാളൻ ജയിലിൽ കഴിയുകയാണ്. ഇതേ അവശ്യം ഉന്നയിച്ച് വിജയ് സേതുപതിയെ കൂടാതെ സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, എന്നിവർ രംഗത്തെത്തി.